തൃശൂർ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി ജില്ലയിൽ അഞ്ച് മുതൽ എട്ട് വരെ 36 സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ ലൈസൻസ്, രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച 132 സ്ഥപനങ്ങൾ അടച്ചു. 1089 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വാർഷിക വിറ്റുവരവ് 12 ലക്ഷത്തിന് മുകളിലോ (മാസത്തിൽ ഒരു ലക്ഷം/ദിവസത്തിൽ 3500 വരെ) ഒന്നിൽ കൂടുതൽ ജീവനക്കാരോ ഉള്ള സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ലൈസൻസ് കരസ്ഥമാക്കിയാണ് പ്രവർത്തിക്കേണ്ടത്. ഇതിന് വിരുദ്ധമായ രജിസ്‌ട്രേഷനിൽ പ്രവർത്തിച്ച 121 സ്ഥാപനങ്ങൾക്ക് ലൈസൻസിലേക്ക് മാറാൻ നോട്ടീസ് നൽകി. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |