തൃശൂർ: പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ കളക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകളുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇത് വഹിക്കാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ദേവസ്വം മന്ത്രി കെ. രാധകൃഷ്ണൻ, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |