പാലപ്പിള്ളി: വെള്ളിയാഴ്ച പാലപ്പിള്ളിയിലെത്തിച്ച കുങ്കിയാനകളായ ഭരതും വിക്രമും ഇന്ന് മുതൽ ശല്യക്കാരായ ആനകളെ കാടുകയറ്റുകയെന്ന ദൗത്യവുമായി കാടു കയറും. പത്താഴപ്പാറയിൽ തമ്പടിച്ചിട്ടുള്ള കുങ്കിയാനകളും പരിചാരകരും ഇന്ന് രാവിലെ പുറപ്പെടും. കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയിൽ കാട്ടാനകളെ കാടു കയറ്റാനുള്ള വനം വകുപ്പിന്റെ കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൗത്യം നാട്ടുകാർക്കും പുതുമയാണ്. വെള്ളിയാഴ്ച രാത്രിയെത്തിയ കുങ്കിയാനകളെ സ്വീകരിക്കാൻ നൂറ് കണക്കിനാളുകളാണ് കാത്തുനിന്നത്. പത്താഴപ്പാറയിൽ വനം വകുപ്പിന്റെ ഒഴിഞ്ഞുകിടന്ന ഷെഡിലാണ് കുങ്കിയാനകളുടെ പരിചാരകർക്ക് താമസ സൗകര്യം ഒരുക്കിയത്. ഇന്നലെ ചിമ്മിനി ഇൻസ്‌പെക്ഷൻ ബംഗ്‌ളാവിൽ നാട്ടുകാർക്ക് ബോധവത്കരണവും നൽകി. വനപാലകരെ സഹായിക്കാൻ സന്നദ്ധരായ അമ്പതോളം നാട്ടുകാർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.
കഴിഞ്ഞ രാത്രിയിൽ ആന ഇറങ്ങിയ സ്ഥലം കണ്ടെത്തി ഇന്ന് രാവിലെ തന്നെ കാട്ടാനകളെ കാടു കയറ്റാനുള്ള ശ്രമം ആരംഭിക്കും.
പ്രേം ഷമീർ
ഫോറസ്റ്റ് റേഞ്ച് ഓഫീസർ
പാലപ്പിള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |