ചാലക്കുടി: ആരോഗ്യ വകുപ്പിൽ നടന്നുവെന്നു പറയുന്ന അഴിമതിയെക്കുറിച്ചറിയുന്നതിനും നടപടിക്കുമായി ചെയർമാന്റെ നിർദ്ദേശ പ്രകാരം സെക്രട്ടറി നടത്തുന്ന അന്വേഷണത്തിൽ അങ്കലാപ്പിലായി കൗൺസിലർമാരും ഉദ്യോഗസ്ഥരും.
ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും ഇതിന്റെ പിന്നിൽ കൗൺസിലർമാരുടെ കൈകളുണ്ടെന്നാണ് സംസാരം. നടപടിയുണ്ടായൽ പല പ്രമുഖരെയും ബാധിക്കുമെന്നാണ് ചെയർമാൻ എബി ജോർജ് നൽകുന്ന സൂചന. പ്രതിസ്ഥാനത്താകുന്നവർ പൊതുമരാത്ത് വകുപ്പിൽ നടക്കുന്ന അഴിമതിയുടെ തെളിവുകൾ പുറത്തുവിടുമെന്നാണ് പറയുന്നത്. സെക്രട്ടറിയെ കുറ്റാരോപിതനാക്കുന്ന ഒരു വിഭാഗത്തിന്റെ ശ്രമങ്ങൾക്ക് കൂടിയുള്ള തിരിച്ചടിയാകും ഇപ്പോഴത്തെ അന്വേഷണമെന്നും പറയുന്നു. ഇതിനിടെ നഗരസഭയിൽ അഴിമതി നടക്കന്നുവെന്ന പരസ്യപ്പെടുത്തലുണ്ടായതോടെ ബി.ജെ.പിയും എൽ.ഡി.എഫും പ്രക്ഷോഭങ്ങൾക്കും ശ്രമം തുടങ്ങി. തിങ്കളാഴ്ച നഗരസഭയിലേക്ക് ബി.ജെ.പി മാർച്ച് നടത്തും. തൊട്ടടുത്ത ദിവസം എൽ.ഡി.എഫിന്റെ സമരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |