മുംബയ്: 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് 'ഐ.പി.ഒ പൂര'ത്തിന്. 2021 ഏപ്രിൽ ഒന്നിനുശേഷം ഇതുവരെയായി 1.11 ട്രില്യൺ രൂപയാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത്. 52 കമ്പനികളാണ് ഇക്കാലയളവിൽ ഓഹരി വിപണിയിൽ പുതുതായി കടന്നെത്തിയത്. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒരു സാമ്പത്തിക വർഷം ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
അതേസമയം, എൽ.ഐ.സിയുടെ പ്രാഥമിക ഓഹരി വിൽപ്പന നടക്കാനിരിക്കുന്ന 2023 സാമ്പത്തിക വർഷത്തിൽ ഈ റെക്കാഡ് മറികടക്കുമെന്നാണ് വിലയിരുത്തൽ. 65,000-90,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി ഒരുങ്ങുന്നത്. പ്രൈെം ഡാറ്റാബേസിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ 1.4 ട്രില്യൺ രൂപയുടെ ഐ.പി.ഒയായിരിക്കും നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |