മുംബയ്: രാജ്യത്തെ ഉപഭോക്തൃവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴു ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വർഷം നാലുതവണയെങ്കിലും പലിശനിരക്ക് ഉയർത്തിയേക്കും. ജൂണിലെ പണവായ്പ അവലോകനയോഗത്തിൽ ആദ്യനിരക്ക് വർദ്ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റ നിരക്ക് ഇതേരീതിയിൽ തുടർന്നാൽ 0.50ശതമാനം മുതൽ രണ്ടുശതമാനംവരെ നിരക്കിൽ വർദ്ധനയുണ്ടായേക്കാം.
നടപ്പ് സാമ്പത്തിക വർഷത്തെ ശരാശരി പണപ്പെരുപ്പം 6.2ശതമാനമാകുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ. അതേസമയം, 5.7ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐയുടെ അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |