മുംബയ്: ചാഞ്ചാട്ടത്തിനൊടുവിൽ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 185.24 പോയന്റ് നഷ്ടത്തിൽ 55,381.17ലും നിഫ്റ്റി 61.70 പോയന്റ് താഴ്ന്ന് 16,522.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുറോപ്പിലെ ഭൗമ രാഷ്ട്രീയ സംഘർഷവും കടപ്പത്ര ആദായത്തിലെ കുതിപ്പുമൊക്കെയാണ് വിപണിയെ ബാധിച്ചത്.
ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, ബ്രിട്ടാനിയ, സൺ ഫാർമ, എച്ച്.സി.എൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, എച്ച്.ഡി.എഫ്.സി ലൈഫ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ടാറ്റാ സ്റ്റീൽ, ഗ്രാസിം, ഐ.ടി.സി, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.രൂപയുടെ മൂല്യത്തിൽ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 77.52 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |