ഭവനവായ്‌പകൾക്ക് 0.25 ശതമാനം പലിശ ഇളവ് പ്രഖ്യാപിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയബാങ്കായ എസ്.ബി.ഐയുടെ ഭവനവായ്‌പകളുടെ മൂല്യം ആറുലക്ഷം കോടി രൂപ കടന്നു. ഇന്ത്യയിൽ ഒരുബാങ്ക് ഈ നേട്ടം കുറിക്കുന്നത് ആദ്യമാണ്. മികച്ചനേട്ടത്തിന്റെ ആഘോഷാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചു.
ഭവനവായ്‌പകളുടെ പലിശനിരക്ക് ബാങ്ക് 0.25 ശതമാനം കുറച്ചു. 8.40 ശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുന്നത്. ടോപ്പ് അപ്പ് ലോണുകൾക്ക് 0.15 ശതമാനവും പ്രോപ്പർട്ടി ഈടുവച്ചുള്ള വായ്‌പകൾക്ക് 0.30 ശതമാനവും ഇളവുണ്ട്. ബാലൻസ് ട്രാൻസഫറിനും (മറ്റ് ബാങ്കുകളിലെ ഭവനവായ്‌പ എസ്.ബി.ഐയിലേക്ക് മാറ്റുന്നതിനും) പലിശയിളവ് ബാധകമാണ്. 2023 ജനുവരി 31നകം വാങ്ങുന്ന ഭവനവായ്‌പകൾക്ക് പ്രോസസിംഗ് ഫീസും ഒഴിവാക്കി.
2021
ബാങ്കിന്റെ ഭവനവായ്‌പകൾ അഞ്ചുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത് 2021 ജനുവരിയിലാണ്.
28 ലക്ഷം
എസ്.ബി.ഐക്ക് 28 ലക്ഷം ഭവനവായ്‌പാ ഇടപാടുകാരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |