ബംഗളൂരു: കർണാടക നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 72.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുൻ തവണയേക്കാൾ നേരിയ കുറവാണിത്. 2018ൽ 72.4 ശതമാനമായിരുന്നു പോളിംഗ്. സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകിട്ട് ആറോടെ അവസാനിച്ചു. 13 നാണ് വോട്ടെണ്ണൽ.
രാംനഗരം ജില്ലയിലാണ് കൂടുതൽ പോളിംഗ് .68.02 ശതമാനം. ബംഗളൂരു അർബൻ ജില്ലയിലാണ് കുറവ്. 42ശതമാനം. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. എൺപത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിരുന്നു. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമായിരുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.224 സീറ്റിലും ബി.ജെ.പി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾവേണം. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന സൂചന നൽകിയാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നിരിക്കുന്നത്. മിക്കതും തൂക്കുസഭയാണ് പ്രവചിക്കുന്നത്.കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രവചിക്കുന്നു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമ്പോൾ, എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദൾ സെക്കുലർ (ജെ.ഡി.എസ്) കിംഗ് മേക്കറാകുമെന്ന സൂചനകളും എക്സിറ്റ് പോളുകൾ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |