ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കെ ബി.ജെ.പിക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കർണാടകയിലെത്തും. ആറ് ദിവസം ഷെഡ്യൂൽ ചെയ്ത പരിപാടിയിൽ 22 റാലികളിൽ അദ്ദേഹം സംബന്ധിക്കും. ശനി, ഞായർ ദിവസങ്ങളിൽ സന്ദർശനം നടത്തി മടങ്ങുന്ന മോദി മേയ് 2ന് മടങ്ങിയെത്തും. മൂന്നാം തിയതി വീണ്ടും തിരികെ പോയി ആറിനും ഏഴിനും റാലികളിൽ പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനോടൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പ്രധാനമന്ത്രിയെ വിഷപ്പാമ്പിനോട് ഉപമിച്ചതിനും അദ്ദേഹം മറുപടി പഞ്ഞേക്കും.
മോദിയുടെ കർണാടക സന്ദർശനം ഇങ്ങനെ
ശനി - ഹുംമ്‌നാബാദ്, വിജയപുര, കുടച്ചി, ബംഗളൂരു നോർത്ത്
ഞായർ - കോലാർ, ചന്നപട്ടണ, ബേലൂർ
മേയ് 2,3 - ചിത്രദുർഗ, വിജയനഗര, സിന്ധനൂർ, കലബുറഗി, മറ്റു പ്രധാന നഗരങ്ങളിൽ
മേയ് 6,7 - ചിറ്റപ്പൂർ, നഞ്ചൻഗുഡ്, തുംകുരു റൂറൽ, ബംഗളൂരു സൗത്ത്, മറ്റു പ്രധാന നഗരങ്ങളിൽ
വാഗ്ദാന പെരുമഴയുമായി രാഹുൽ
നൽകുന്ന ഉറപ്പുകളെല്ലാം സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം ഇൻഷ്വറൻസ് പരിരക്ഷ
ഒരു ലക്ഷം പലിശ രഹിത വായ്പ
ഒരു ലിറ്റർ ഡീസലിന് 25 രൂപ സബ്‌സിഡി
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി
അമിത് ഷായ്ക്കെതിരെ പരാതി
വർഗീയ മത വിദ്വേഷം പടർത്തുന്നതും ഐക്യം ഇല്ലാതാക്കുന്നതുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് പരാതി കൊടുത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിൽ കലാപം നടക്കുമെന്നായിരുന്നു ഷായുടെ പരാമർശം. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, ഡോ. പരമേശ്വർ, ഡി.കെ ശിവകുമാർ എന്നിവരാണ് പരാതി നല്കിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |