റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ജാർഖണ്ഡ് മന്ത്രി അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിനെയും വീട്ടുജോലിക്കാരനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ അറസ്റ്റുചെയ്തു. ഇരുവരെയും തിങ്കളാഴ്ച രാത്രി ഇ.ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ക്രമക്കേടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ലാലിന്റെ ജോലിക്കാരൻ ജഹാംഗീർ താമസിക്കുന്ന നഗരത്തിലെ ഫ്ലാറ്റിൽ ഇ.ഡി തിങ്കളാഴ്ച പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് 32 കോടിയും മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3 കോടി രൂപയുമാണ് കേന്ദ്ര ഏജൻസികൾ കണ്ടെടുത്തത്. സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |