കൊൽക്കത്ത: 2010 മുതലുള്ള ഒ.ബി.സി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സുപ്രീകോടതിയെ സമീപിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സുപ്രീകോടതിയുടെ മദ്ധ്യവേനൽ അവധിക്ക് ശേഷമായിരിക്കും ഹർജി ഫയൽ ചെയ്യുന്നത്. കോടതി വിധി അംഗീകരിക്കില്ല. ഇന്നലെ സൗത്ത് 24 പർഗാനസ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
മേയ് 22നാണ് മുസ്ലീം സമുദായത്തിലെ വിഭാഗങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ മമത സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചു ലക്ഷത്തിൽപ്പരം ഒ.ബി.സി സർട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |