ബംഗളൂരു: കൊലക്കേസിൽ പ്രതിയായ ബോക്സോഫീസ് സുൽത്താൻ എന്നറിയപ്പെടുന്ന ദർശൻ കന്നഡ സിനിമയിലെ വിവാദ നായകനുമാണ്.
2011ൽ ഭാര്യ വിജയലക്ഷ്മിയെ മർദ്ദിച്ചതിന് അറസ്റ്റിലായി. പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കി. 2021ൽ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു. 50,000 രൂപ നൽകി കേസ് ഒതുക്കി. അതേ വർഷം ദർശൻ ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിർമ്മാതാവ് പൊലീസിൽ പരാതി നൽകി. 2023ൽ മൈസൂരുവിലെ ഫാം ഹൗസിൽ നിന്ന് ദേശാടനപക്ഷികളെ വനംവകുപ്പ് പിടികൂടി. ബംഗളൂരുവിലെ നൈറ്റ് പാർട്ടിയുടെ പേരിലും വിവാദം. ലൈറ്ര് ബോയ് ആയാണ് ദർശന്റെ തുടക്കം. കാർട്ടൂണുകൾക്ക് ശബ്ദം നൽകി. സീരിയലിലാണ് ആദ്യ അഭിനയം. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ. 2001ൽ മജസ്റ്റിക് സിനിമ ഹിറ്റ് ആയി. 2011 ആയപ്പോഴേക്കും സൂപ്പർതാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |