ഗുവാഹത്തി: അസാമിലെ നിരോധിക്കപ്പെട്ട സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് അസോം - ഇൻഡിപെന്റഡന്റ് മൂന്ന് മാസത്തേയ്ക്ക് വെടിനിറുത്തൽ പ്രഖ്യാപിച്ചു. അക്രമത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും സമാധാന ചർച്ചകൾ നടത്താനും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭീകര ഗ്രൂപ്പുകളോട് അഭ്യർത്ഥിച്ചതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സാഹചര്യം പരിഗണിച്ച് 15 മുതൽ മൂന്ന് മാസത്തേക്ക് അസാമിലെ എല്ലാ സൈനിക നടപടികളുംതാൽക്കാലികമായി നിറുത്തിവയ്ക്കുന്നു- സംഘടനയുടെ കമാൻഡർ-ഇൻ-ചീഫ് പരേഷ് ബറുവ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച രാത്രി അസമിലെ തിൻഗ്രായ് ബസാറിലെ ഹാഡ്വെയ
കടയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |