ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൊവിഡ് കർഫ്യൂ ലംഘിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരൻ മരിച്ചു. പൊലീസുകാരുടെ മർദ്ധനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ ഒരു ഹോം ഗാർഡിനെയും രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തു.
ഉന്നാവിലെ ബംഗാർമുവിൽ വീടിന് മുന്നിൽ പച്ചക്കറി വിറ്റിരുന്ന 17കാരനെയാണ് കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച കുട്ടിയെ പൊലീസുകാർ ക്രൂരമായി മർദ്ധിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ നില ഗുരുതരമായതോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |