ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ വരുൺ ഹിരേമാതിനെതിരായ പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി.
'ഒരാണും പെണ്ണും ഒരുമിച്ച് ഒരു മുറിയിലുള്ളപ്പോൾ, ലൈംഗിക ബന്ധത്തിനായി അയാൾ ആവശ്യപ്പെടുകയും അവർ അതിന് സമ്മതം നൽകുകയും ചെയ്യുന്നതിനെ' എങ്ങനെ പീഡനമായി കണക്കാക്കുമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസുമാരായ നവീൻ സിൻഹ, അജയ് രസ്‌തോഗി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യം ശരിവച്ചത്. കഴിഞ്ഞ മെയിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുക്തയാണ് വരുൺ ഹിരേമാതിന് ജാമ്യം അനുവദിച്ചത്. ഡൽഹിയിൽ വച്ച് 22 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |