ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസിനെ ലോക് ജൻശക്തി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി വിമത പക്ഷം തിരഞ്ഞെടുത്തു. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനെ കഴിഞ്ഞ ദിവസം ഇവർ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു.
പശുപതി കുമാറിനെ പാർലമെന്ററി നേതാവായി തിരഞ്ഞെടുത്ത വിമത വിഭാഗത്തിന്റെ തീരുമാനത്തിന് ലോക്സഭാ സ്പീക്കർ ഒാംബിർള അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. താൻ അദ്ധ്യക്ഷനായി തുടരുന്ന കാലത്തോളം വിമത വിഭാഗത്തിന്റെ നീക്കത്തിന് സാധുതയില്ലെന്നാണ് ചിരാഗിന്റെ വാദം. ചിരാഗ് പക്ഷം ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
പശുപതി കുമാർ രാംവിലാസ് പാസ്വാന്റെ സഹായിട്ടാണ് പാർട്ടിയിൽ അറിയപ്പെട്ടിരുന്നത്. പാസ്വാന്റെ മരണത്തോടെ പശുപതിയും ചിരാഗ് പാസ്വാനും തമ്മിലുള്ള ഭിന്നത വർദ്ധിക്കുകയായിരുന്നു. ആറു തവണ ബീഹാർ നിയമസഭാംഗമായിട്ടുള്ള പശുപതി ആദ്യമായാണ് എം.പിയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |