SignIn
Kerala Kaumudi Online
Friday, 26 April 2024 9.01 PM IST

കർഷക പ്രക്ഷോഭം: ചർച്ചയ്ക്ക് തയാറെന്ന്​ കേന്ദ്ര കൃഷിമന്ത്രി

v

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. നിയമങ്ങളിലെ വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാനും പരിഹരിക്കാനും തയാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂടാതെ കർഷകസംഘടനകളോട് പ്രക്ഷോഭം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന 55 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പോസ്റ്റ് ചെയ്തു. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിത നിലവാരം മാറ്റിമറിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു.രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ഏഴുമാസം പിന്നിമ്പോഴാണ് തോമറിന്റെ പ്രതികരണം.

കേന്ദ്രസർക്കാർ കർഷകരുമായി 11 തവണ ചർച്ച നടത്തിയിരുന്നു. രാജ്യത്തിെന്റ ഭൂരിഭാഗം പ്രദേശങ്ങളും ഈ നിയമത്തെ പിന്തുണക്കുന്നുവെന്നും കർഷക സംഘടനകൾക്ക് നിയമ വ്യവസ്ഥകളിൽ എതിർപ്പുണ്ടെങ്കിൽ അവ ശ്രദ്ധിക്കാൻ കേന്ദ്രം തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

@'സേവ് അഗ്രിക്കൾച്ചർ, സേവ് ഡെമോക്രസി ദിനം

പ്രക്ഷോഭം ഏഴുമാസം തികയുന്ന സാഹചര്യത്തിൽ ശനിയാഴ്ച കർഷകരുടെ നേതൃത്വത്തിൽ 'സേവ് അഗ്രിക്കൾച്ചർ, സേവ് ഡെമോക്രസി ദിനം' ആചരിച്ചിരുന്നു. സിംഘു, ടിക്‌രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകരുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം.

@കഴിഞ്ഞവർഷം നവംബറിലാണ് ഡൽഹി അതിർത്തിയിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിലെ കർഷകർ സമരവുമായി എത്തിയത്. ഇവരെ ഡൽഹി അതിർത്തികളിൽ പൊലീസ് തടഞ്ഞതോടെ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കർഷകർ അതിർത്തികളിൽ തമ്പടിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TOMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.