ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ 11-ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് പുഷ്കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ വിവാദം. 'അഖണ്ഡ ഭാരതം' എന്ന പേരിൽ ആറു വർഷം മുമ്പ് ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള വികല ഭൂപടം ധാമി ട്വീറ്റ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയ നിലയിലാണ് ഭൂപടം.
ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് പുഷ്കർ സിംഗ് ധാമിയുടെ പഴയ ട്വീറ്റും വിവാദമായത്. മാപ്പിൽ ലഡാക്ക് ഉൾപ്പെടെ ചില പ്രദേശങ്ങൾ ഭാഗികമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബി.ജെ.പിയിലെ പടലപ്പിണക്കം കാരണം നാലു മാസത്തിനിടെ രണ്ടു മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡിൽ രാജിവച്ചത്. 45കാരനായ പുഷ്‌കർ ധാമി ഇന്നലെ വൈകിട്ട് അഞ്ചിനാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഗവർണർ ബേബി റാണി മൗര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭൂപടത്തിലെ പിഴവുകാരണം ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടനയും പഴികേട്ടിരുന്നു. ഇന്ത്യയുടെ തെറ്റായ ഭൂപടം തെറ്റായി ഉപയോഗിച്ചതിന് ജനുവരിയിൽ ബി.ബി.സി മാപ്പ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |