ന്യൂഡൽഹി: മുൻകേന്ദ്ര മന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തിന്റെ കൊലപാതകക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന മൂന്നാമതൊരാൾ കൂടി അറസ്റ്റിൽ. സുരാജ് എന്ന ഡ്രൈവറെയാണ് മദ്ധ്യപ്രദേശിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 50 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ജൂലായ് ആറിനാണ് വസന്ത്വിഹാറിലെ വീട്ടിലെത്തിയ അക്രമികൾ കിറ്റിയെ കൊന്ന് കവർച്ച നടത്തിയത്. സംഭവത്തിൽ രാജു (24) എന്ന അലക്കുകാരനെയും വിദേശകാര്യ മന്ത്രാലയത്തിലെ കരാർ ഡ്രൈവറായ രാകേഷ് രാജു (34) എന്നയാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 900 ഗ്രാം സ്വർണവും വെള്ളി ഡയമണ്ട് ആഭരണങ്ങളും സുരാജിൽനിന്ന് കണ്ടെടുത്തു. 1998ൽ വാജ്പേയ് സർക്കാറിൽ കേന്ദ്രമന്ത്രിയായിരുന്നു രംഗരാജൻ കുമാരമംഗലം. 2000ൽ അദ്ദേഹത്തിന്റെ മരണശേഷം തനിച്ച് താമസിക്കുകയായിരുന്നു കിറ്റി കുമാരമംഗലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |