SignIn
Kerala Kaumudi Online
Friday, 26 April 2024 1.39 PM IST

പാകിസ്ഥാന് വേണ്ടി ചാരപ്പണി: പച്ചക്കറി വില്പനക്കാരനും സൈനികനും അറസ്റ്റിൽ

12

ന്യൂഡൽഹി:നയതന്ത്ര രേഖകൾ പാകിസ്ഥാനിലെ ഐ.എസ്.ഐയ്ക്ക് കൈമാറിയ കേസിൽ സൈനികനടക്കം രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി വിൽപ്പനക്കാരനും പാകിസ്ഥാനിലെ സിന്ധ് സ്വദേശിയുമായ ഹൈബുർ റഹ്മാൻ, ആഗ്രയിലെ സൈനിക ക്യാമ്പിലെ ക്ലാർക്കായി ജോലിചെയ്യുന്ന പരംജിത്ത് എന്നിവരെയാണ് ഡൽഹി സ്‌പെഷ്യൽ പൊലീസ് രഹസ്യവിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്തത്. സൈനിക ക്യാമ്പിൽ നിന്ന് പരംജിത്ത് നൽകുന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രധാനപ്പെട്ട മാപ്പുകളും മറ്റ് രേഖകളും ഹൈബുർ പാകിസ്ഥാന് കൈമാറുകയായിരുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഹൈബുറായിരുന്നു ക്യാമ്പിൽ പച്ചക്കറി നൽകിയിരുന്നത്. ഇരുവരുടെയും ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തി.

ഉദ്യോഗസ്ഥനെ ഉടൻ ഡൽഹി പൊലീസിന് കൈമാറും എന്നാണ് വിവരം. നേരത്തെ പാകിസ്താനിൽ പോയിട്ടുള്ള റഹ്മാന് അവിടുത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നു. അവർക്ക് വേണ്ടിയാണ് ഇയാൾ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയത്. ഇതിന് പ്രതിഫലമായി ഹവാല മാർഗങ്ങളിലൂടെ ഇയാൾക്ക് പണവും ലഭിച്ചിരുന്നു. ഭീകര ബന്ധം തെളിയിക്കുന്ന നിർണായക രേഖകളും റഹ്മാനിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.