ന്യൂഡൽഹി: ജമ്മുകാശ്‌മീർ എയർ ഫോഴ്സ് സ്റ്റേഷന് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്നലെ പുലർച്ചെ സത്വാരിയിലെ എയർബേസിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്.
ജൂൺ 27ന് എയർബേസിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ജൂൺ 29ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ച് ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തിരുന്നു.
ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ജമ്മുകാശ്മീർ പൊലീസിന് പുതിയ ഭീഷണിയാണെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂൺ 27ന് നടന്ന ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |