ശ്രീനഗർ: ക്രമസമാധാന ലംഘന കേസുകളിൽ ഉൾപ്പെട്ടവർക്കും സൈന്യത്തിന് നേരെ കല്ലെറിയുന്നവർക്കും ജമ്മു കാശ്മീരിൽ ഇനിമുതൽ പാസ്‌പോർട്ട് ക്ലിയറൻസ് നൽകില്ല. സർക്കാർ ജോലികൾക്കും ക്ഷേമപദ്ധതികൾക്കും ഇവരെ പരിഗണിക്കില്ല.
പാസ്‌പോർട്ട് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സന്ദര്‍ഭങ്ങളിൽ അതാത് ലോക്കൽ പൊലീസുമായി ബന്ധപ്പെട്ട് പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സി.ഐ.ഡി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി നിർദ്ദേശം നൽകി.
പൊലീസ് പരിശോധയിൽ സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയാൽ സുരക്ഷാ ക്ലിയറൻസ് നൽകേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |