ന്യൂഡൽഹി: പാകിസ്ഥാൻ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് സീറ്റുകൾ കാശ്മീരിലെ വിദ്യാർത്ഥികൾക്ക് വിറ്റഴിച്ച് അതുവഴി ലഭിക്കുന്ന പണം ഭീകര സംഘടനകൾക്ക് കൈമാറിയെന്ന ആരോപണത്തി ഹുറിയത്ത് കോൺഫറൻസിലെ രണ്ട് വിഭാഗങ്ങളെയും യു.എ.പി.എ നിയമം ചുമത്തി നിരോധിച്ചേക്കുമെന്ന് സൂചന. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ എം.ബി.ബി.എസിന് 10 മുതൽ 12 ലക്ഷം രൂപയാണ് മെഡിക്കൽ ഫീസ്. ഹുറിയത്ത് കോൺഫറൻസ് നേതാക്കൾ സ്വാധീനം ചെലുത്തിയാണ് ഫീസ് ഇത്രയും കുറക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തുക ഭീകരതയ്ക്ക് ഉപയോഗിക്കുകയാണെന്നും അധികൃതർ പറയുന്നു. 2005ലാണ് മിർവായിസ് ഉമർ ഫാറൂഖിെന്റയും സയ്യിദ് അലി ഷാ ഗീലാനിയുടെയും നേതൃത്വത്തിൽ ഹുറിയത്തിൽ രണ്ടു സംഘങ്ങൾ രൂപപ്പെടുന്നത്. ജമ്മുകാശ്മീരിലെ വിഘടനവാദ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഹവാല ഉൾപ്പെടെയുള്ള നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്തും വിദേശത്തുനിന്നും ഹുറിയത്ത് കമാൻഡർമാർ ഫണ്ട് ശേഖരിച്ചു. ഈ ഫണ്ട് താഴ്വരയിൽ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാനും സ്കൂളുകൾക്ക് തീയിടാനും പൊതുമുതൽ നശിപ്പിക്കാനും ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാനും ഉപയോഗിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |