അഹമ്മദാബാദ്: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രബലമായ പാട്ടീദാർ സമുദായ നേതാവായ ഭുപേന്ദ്ര പട്ടേലിനെ ( 59 ) ബി. ജെ. പി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ ദിവസം രാജിവച്ച വിജയ് രൂപാണിക്ക് പകരമാണ് ഭുപേന്ദ്ര പട്ടേലിന്റെ നിയമനം. ഇന്നലെ ഗാന്ധിനഗറിൽ ചേർന്ന യോഗത്തിൽ രൂപാണി തന്നെയാണ് അദ്ദേഹത്തെ നേതാവായി നിർദ്ദേശിച്ചത്. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ അടുത്ത അനുയായിയാണ്. ആനന്ദി ബെന്നിന്റെ മണ്ഡലമായിരുന്ന ഘാട്ലോദിയയിൽ നിന്നാണ് അദ്ദേഹം 2017ൽ ആദ്യമായി നിയമസഭാംഗമായത്. 1.17ലക്ഷം വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു വിജയം. ഒറ്റത്തവണ മാത്രം എം. എൽ. എ ആയ അദ്ദേഹം അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |