ന്യൂഡൽഹി : സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും മറ്റ് സേനാ അംഗങ്ങളുടെയും മരണം വിതച്ച വേദനയിലും രാജ്യമൊന്നടങ്കം ഒരാളുടെ മടങ്ങിവരവിനായുള്ള പ്രാർത്ഥനയിലാണ് ; ബംളൂരുവിലെ എയർഫോഴ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ മടങ്ങിവരവിന്. ഹെലികോപ്ടർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വരുൺ സിംഗ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. വരുൺ സിംഗിന് 80 ശതമാനം പൊള്ളലേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ട്. അത്രയും ഗുരുതരമല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്നും ഡോക്ടർമാർ പറഞ്ഞതിലാണ് പ്രതീക്ഷ. തേജസ് യുദ്ധവിമാനത്തെ അപകടത്തിൽ നിന്ന് രക്ഷിച്ച് അതിവിദഗ്ദ്ധമായി ലാൻഡ് ചെയ്തതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ഓഫീസറാണ് ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് (39).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |