ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ഇനിയും തീരുമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ബൂസ്റ്റർ ഡോസ് ആവശ്യമെങ്കിൽ സമയക്രമം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിന് മറുപടിയായാണ് സർക്കാരിന്റെ വിശദീകരണം.
ദേശീയ സാങ്കേതിക ഉപദേശക സമിതിയും വാക്സിൻ വിദദ്ധ സമിതിയും ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഇടവേള സംബന്ധിച്ച് ഗവേഷണം തുടരുകയാണ്. ഉന്നത സമിതികളൊന്നും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. വാക്സിന്റെ പ്രതിരോധശേഷിയുടെ കാലയളവ് സംബന്ധിച്ച അറിവ് പരിമിതമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |