ന്യൂഡൽഹി : ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിച്ചു. ബി.ജെ.പിയിൽ നിന്നും ജൻനായക് ജനതാ പാർട്ടിയിൽ ( ജെ.ജെ.പി ) നിന്നും ഓരോ എം.എൽ.എമാരെ വീതം ഉൾപ്പെടുത്തിയാണ് വിപുലീകരണം. രണ്ട് വർഷത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ വിപുലീകരണമാണിത്.
ഹിസാറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ കമൽ ഗുപ്ത, തൊഹാനയിൽ നിന്നുള്ള ജെ.ജെ.പി എം.എൽ.എ ദേവേന്ദർ സിംഗ് ബബ‌്ലി എന്നിവരാണ് പുതിയ അംഗങ്ങൾ. ഇരുവരുടെയും സത്യപ്രതിജ്ഞ ഇന്നലെ ഹരിയാനയിലെ രാജ്‌ഭവനിൽ നടന്നു. ഗവർണർ ബന്ദാരു ദത്താത്രേയ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനോഹർ ലാൽ ഖട്ടറും, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും ചടങ്ങിൽ സന്നിഹിതരായി.
ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ ഹരിയാന മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി ഉൾപ്പെടെ പത്തും ജെ.ജെ.പിയ്ക്ക് ഉപമുഖ്യമന്ത്രി ഉൾപ്പെടെ മൂന്നും മന്ത്രിമാരുണ്ട്. രഞ്ജിത് സിംഗ് ചൗട്ടാല മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര എം.എൽ.എയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |