കൊഹിമ: നാഗാലാൻഡിൽ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുള്ള സൈനിക ഓഫിസർമാരുടേയും ജവാൻമാരുടേയും മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് സൈന്യം അനുമതി നൽകി. ഈ ആഴ്ചയോടെ മുഴുവൻ സൈനികരുടേയും മൊഴികൾ അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് വിവരം. അന്വേഷണം വേഗത്തിലാക്കാനായി പ്രത്യേക അന്വേഷണ സംഘത്തിൽ 14 പേരെ കൂടി ഉൾപ്പെടുത്തിയിരുന്നു. അഞ്ച് പേർ ഐ.പി.എസ് ഉദ്യോസ്ഥരാണ്. നേരത്തെ എട്ട് അംഗങ്ങളാണുണ്ടായിരുന്നത്. 22 അംഗങ്ങൾ ഏഴ് സംഘമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം, സൈന്യത്തിന്റെ പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |