ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ആരോപിച്ചു. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും നടത്തുന്നത്. പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. നിങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്വമുള്ള പ്രസ്താവനകൾ നടത്തണം. പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന ഫിറോസ്പൂരിലെ സദസ്സിലെ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ ടി വി ചാനലുകളിൽ വരാതിരിക്കാനായാണ് ഈ തെറ്റായ പ്രചരണം നടത്തുന്നത്. നിങ്ങൾ രാജ്യത്തെ തെറ്റായ പാതയിലേക്ക് നയിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സുരക്ഷാ വീഴ്ച
വീഡിയോ പുറത്ത്
അതേസമയം, സുരക്ഷാവീഴ്ച നടന്ന ദിവസം പ്രധാനമന്ത്രിയുടെ കാറിന് കുറച്ചകലെയായി ഒരു കൂട്ടം ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായെത്തുന്ന വീഡിയോ പുറത്ത്. പ്രധാനമന്ത്രിയുടെ കറുത്ത ടൊയോട്ട ഫോർച്യൂണറിന്റെ സമീപത്തേക്ക് ബി.ജെ.പി കൊടികളുമായി ആൾക്കൂട്ടം എത്തുമ്പോൾ എസ്.പി.ജി അംഗങ്ങൾ കാറിന് സുരക്ഷാവലയം തീർക്കുന്നതും വീഡിയോയിൽ കാണാം. ഫ്ലൈ ഓവറിന് കുറച്ചകലെയായി പ്രതിഷേധിക്കുന്ന കർഷകരെയും കാണാൻ കഴിയും. ബി.ജെ.പി കേന്ദ്രങ്ങളാണ് വീഡിയോ പുറത്ത് വിട്ടതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |