ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടു മണിക്ക് തുടങ്ങും. മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഏകദേശ ചിത്രം 10 മണിയോടെ വ്യക്തമാകും. ഗോവയിൽ 11മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. പഞ്ചാബിലെ സാഹചര്യങ്ങൾ ഉച്ചയോടെ തെളിയും. 403 സീറ്റുകളുള്ള യു.പിയിൽ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ എത്താൻ വൈകും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്‌മി പാർട്ടി അധികാരമേറുമെന്നാണ് സർവെ ഫലങ്ങൾ. മണിപ്പൂരിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുൻതൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയിൽ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാദ്ധ്യതയാണ് സർവെകൾ പ്രവചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |