ന്യൂഡൽഹി:കുരുക്ഷേത്രയുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഭഗവാൻ കൃഷ്ണൻ വിജയിച്ചിരുന്നെങ്കിൽ എത്രയോ ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഗുജറാത്തിലെ നർമ്മദയിൽ ഏകതാ നഗറിൽ നടന്ന സെമിനാറിൽ മധ്യസ്ഥതയും വിവര സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ മധ്യസ്ഥതയുടെ പ്രാധാന്യം ചീഫ് ജസ്റ്റിസ് എടുത്ത് പറത്തു. ജുഡീഷ്യറിയുടെ സമയവും വിഭവ ശേഷിയും ലാഭിക്കുവാൻ കാരണമാകും. കേസ് നടത്തിപ്പിൽ മധ്യസ്ഥതയും ചർച്ചകളും നിർബ്ബന്ധമാക്കുന്നതിന് കോടതികൾ സജീവമായ ശ്രമം നടത്തണം. വ്യവഹാരത്തിന് മുമ്പ് മധ്യസ്ഥതക്കുള്ള എല്ലാ അവസരവും അഭിഭാഷകരും പിന്തുടരണം. ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |