ന്യൂഡൽഹി: കൊവിഡ് കേസുകൾ വീണ്ടും കൂടുന്നതിനാൽ മാസ്ക് കർശനമാക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിട്ടി തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തും. സ്കൂളുകളിൽ ഒാഫ്‌ലൈൻ ക്ളാസുകൾ തുടരും. ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും തത്ക്കാലം നിയന്ത്രണമേർപ്പെടുത്തില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7ശതമാനമെത്തിയത് കണക്കിലെടുത്താണ് മാസ്ക് വീണ്ടും കർശമാക്കിയത്.
പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഡൽഹി, മിസോറാം, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന സർക്കാരുകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |