ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, രാജാവാണെന്ന് രാഹുൽ പരിഹസിച്ചു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസും തെലങ്കാന രാഷ്ട്ര സമിതിയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
റാവു അഴിമതിക്കാരനാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റാൻ ബി.ജെ.പി ടി.ആർ.എസുമായി കൈകോർക്കുകയാണ്. ബി.ജെ.പിയുടെ ‘റിമോട്ട് കൺട്രോളിലാണ് ടി.ആർ.എസ്. അവർക്ക് വോട്ടു ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതിന് തുല്യമാണ്.
മാതൃകാ സംസ്ഥാനമാക്കുന്നതിനായി കോൺഗ്രസ് രൂപീകരിച്ച തെലങ്കാന എന്ന സ്വപ്നം ഒരാൾ തകർത്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയിലാകും കോൺഗ്രസിന്റെ ശ്രദ്ധ. കോൺഗ്രസ് ഒരിക്കലും ടി.ആർ.എസുമായി സഖ്യത്തിനില്ല. തെലങ്കാനയ്ക്ക് രൂപംനൽകിയത് ഒരു കുടുംബത്തിനു മാത്രം ഗുണം കിട്ടാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ആദ്യം വിദേശത്തേക്ക് പോയ രാഹുൽ, അതിനുശേഷം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് തെലങ്കാനയിലേത്.
എന്താണ് സംസാരിക്കേണ്ടതെന്ന്
രാഹുൽ:വിമർശനവുമായി ബി.ജെ.പി
മുംബയ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. തെലങ്കാന സന്ദർശനത്തിനിടെ കർഷകരെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ബി.ജെ.പി നേതാവ് അമിത് മാളവ്യ പുറത്തുവിട്ടു. വിദേശ യാത്രകൾക്കും നിശാക്ലബ്ബിലെ സന്ദർശനത്തിനും ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഇങ്ങനെയിരിക്കുമെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് രാഹുൽ തെലങ്കാനയിലെത്തിയത്.
നേരത്തേ, രാഹുൽ നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നൈറ്റ് ക്ലബ് സന്ദർശിക്കുന്നതിന്റെ വീഡിയോയും മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ സുമ്നിമ ഉദസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |