ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവണറായ ജഗ്‌ദീപ് ധൻകറിനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി ബോർഡ് തീരുമാനിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ജഗദീപ് ധൻകറിനെയുമാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഇന്നലെ ജഗദീപ് ധൻകർ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ വിറപ്പിച്ച ഗവർണർ എന്ന നിലയിൽ ബി.ജെ.പിക്ക് കൂടുതൽ സ്വീകാര്യനാണ്.
പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും.
ആഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഫലം പ്രഖ്യാപിക്കും. ആഗസ്റ്റ് പത്തിന് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി കഴിയും. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് വോട്ടർമാർ. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് 'കർഷക പുത്രനായ' ജഗ്‌ദീപ് ധൻകറെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്ന് പത്രസമ്മേളനത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, രാജ്‌നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രാജസ്ഥാൻ സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ ജഗ് ദീപ് ധൻകർ ജനതാദൾ വിട്ട് 2003ലാണ് ബി.ജെ.പിയിൽ ചേർന്നത്. 1989-91കാലയളവിൽ ജനതാദളിന്റെ ലോക് സഭാംഗവും കേന്ദ്ര മന്ത്രിയുമായിരുന്നു.1993-98 കാലയളവിൽ രാജസ്ഥാനിൽ എം.എൽ.എ ആയിരുന്നു. 2019ലാണ് പശ്ചിമ ബംഗാൾ ഗവർണറായത്.
ഇരുസഭകളിലെയും
അംഗങ്ങൾ:
780
കേവല ഭൂരിപക്ഷത്തിന്
വേണ്ട വോട്ടുകൾ
391
ബി.ജെ.പി വോട്ടുകൾ
394
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |