അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. മീഥൈൽ ആൾക്കഹോൾ കലർന്ന മദ്യമാണ് മരണത്തിനിടയാക്കിയത്. വ്യാജമദ്യം വിതരണം ചെയ്ത പത്തുപേർ പിടിയിലായി. ബൊട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതികൾ മീഥൈൽ ആൾക്കഹോളിൽ വെള്ളം കലർത്തി ഒരു പൗച്ചിന് 20 രൂപയ്ക്ക് വിറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ 31 പേർ ബോട്ടാഡിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരും ഒമ്പത് പേർ അഹമ്മദാബാദ് ജില്ലയിലെ സമീപത്തുള്ള ധന്ധുക താലൂക്കിൽ നിന്നുള്ളവരുമാണ്. അന്വേഷണത്തിന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണസംഘം രൂപീകരിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |