ന്യൂഡൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കളുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായി.
ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരായ പവൻ കാജലും ലഖ്വീന്ദർ സിംഗ് റാണെയുമാണ് ബി.ജെ.പിയിൽ ചേർന്നത്. ഇരുവരും ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി. ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിസന്റായിരുന്ന പവൻ കാജലിനെ സ്ഥാനത്ത് നിന്ന് നീക്കി പകരം ചന്ദർ കുമാറിനെ നിയമിച്ചയുടനെയായിരുന്നു ബി.ജെ.പിയിൽ ചേർന്നതായ പ്രഖ്യാപനം.
ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നരേഷ് റാവലും മുൻ രാജ്യസഭാംഗം രാജു പാർമറുമാണ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീൽ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |