ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മൺവീട് തകർന്ന് അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൻസൂർ ഗോർസി (40), മകൻ ആസിഫ് ഗോർസി (16), ഹാജിറ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയാണ് ദക്‌സും വനമേഖലയിലെ മാതർ പത്തർ ബെഹ്‌കിൽ വീട് തകർന്നത്. വീടിനടിയിൽ കുടുങ്ങിയ നാല് പേരെ പരിസരവാസികൾ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചതായി ഡോക്ടർ അറിയിച്ചു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റയാൾക്ക് മികച്ച ചികിത്സയും ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിർദ്ദേശം നൽകി. അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മിഷണർ ബഷാരത് ഖയൂം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസവും ജമ്മുവിലെ ഉധംപൂരിൽ മൺവീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |