ന്യൂഡൽഹി: അർബുദ രോഗിയായ ആളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. അർബുദ രോഗത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി കമൽ അഹ്സന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരു കാരണവശാലും റദ്ദാക്കേണ്ട കാര്യമില്ലെന്നും ഇത്തരം ഹർജികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നെന്നും ജസ്റ്റിസ് എം.ആർ ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |