SignIn
Kerala Kaumudi Online
Friday, 26 April 2024 3.12 PM IST

മഠാധിപതിയുടെ ആത്മഹത്യ: സന്യാസിയും എൻജി. വിദ്യാർത്ഥിനിയും അറസ്റ്റിൽ

basavalinga

ഹണിട്രാപ്പിൽ കുടുക്കി സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ചു

ബംഗളൂരു: കർണ്ണാടകയിലെ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഹണിട്രാപ്പിൽ കുടുക്കിയ 21 കാരിയായ എൻജിനിയറിംഗ് വിദ്യാർത്ഥിയും മറ്രൊരു മഠത്തിലെ സന്യാസിയും അറസ്റ്റിൽ. യുവതി ബസവലിംഗ സ്വാമിയുമായി സൗഹൃദം സ്ഥാപിക്കുകയും ഏപ്രിൽ മുതൽ വീഡിയോ കാളുകൾ ചെയ്ത് നഗ്നചിത്രങ്ങൾ ഉൾപ്പെടെ പകർത്തുകയുമായിരുന്നു. ബസവലിംഗ സ്വാമിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ യുവതിയും കന്നൂർ മഠത്തിലെ മൃത്യുഞ്ജയ സ്വാമിയും സ്വകാര്യദൃശ്യങ്ങൾ ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ.

കഴി‌ഞ്ഞ മാസം 24നാണ് 45 കാരനായ ബസവലിംഗ സ്വാമിയെ കഞ്ചുഗൽ ബന്ദേ മഠത്തിലെ പൂജാമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റേതെന്നു കരുതുന്ന രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ചില വീഡിയോ കാളുകളുടെ പേരിൽ തന്നെ ചിലർ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്നും ഉപദ്രവിക്കുന്നുണ്ടെന്നും ഒരു അജ്ഞാത സ്ത്രീയാണ് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സ്വാമിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ മൃത്യുഞ്ജയ സ്വാമി ഏറെ നാളായി ബസവലിംഗ സ്വാമിയുമായി ശത്രുതയിലായിരുന്നെന്നും സ്വാമിയെ മാറ്റി കഞ്ചുഗൽ മഠത്തിന്റെ നേതൃസ്ഥാനത്തെത്താനും ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു.

1997 മുതൽ കഞ്ചുഗൽ ബന്ദേ മഠത്തിന്റെ തലവൻ ബസവലിംഗ സ്വാമിയാണ്. സ്വാമിമാർ തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്നും പ്രതികാരമാണ് ബ്ലാക്ക്മെയിൽ ചെയ്യാനുള്ള പ്രധാന കാരണമെന്നും പൊലീസ് പറഞ്ഞു. ഫെബ്രുവരിയിൽ മൃത്യുഞ്ജയസ്വാമി യുവതിയുമായി ചേർന്ന് ഗൂഢാലോചന നടത്തി ഏപ്രിൽ മുതൽ വീഡിയോ കാൾ ചിത്രീകരണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബസവലിംഗ സ്വാമിയുടെ ഫോൺ പരിശോധിക്കുകയും 25ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. മൃത്യുഞ്ജയ സ്വാമി ആവശ്യപ്രകാരം ബസവലിംഗ സ്വാമിയെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക്മെയിൽ ചെയ്തതായും ഭീഷണിപ്പെടുത്തി വൻ തുക കൈപ്പറ്റിയതായും യുവതി സമ്മതിച്ചു. പ്രതികൾ ബസവലിംഗയെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മുരുക മഠാധിപതി ശിവമൂർത്തി മുരുകൻ അറസ്റ്റിലാവുക കൂടി ചെയ്തതോടെ താനും അറസ്റ്റിലായേക്കുമെന്ന പരിഭ്രാന്തിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.