ന്യൂഡൽഹി: ജോലി നൽകിയതിന് പ്രതിഫലമായി ഭൂമി സ്വന്തമാക്കിയെന്ന കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐയ്‌ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി. 2004-2009കാലത്ത് മന്ത്രിയായിരിക്കെ ലാലു റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്‌തികയിൽ നിയമനം നൽകിയതിന് പ്രതിഫലമായി ബിഹാറിലെ പാട്‌നയിൽ ഭൂമി സമ്മാനമായി സ്വീകരിച്ചെന്നാണ് കേസ്. കുറഞ്ഞ വിലയിൽ ഭൂമി ലാലുവിന്റെയും കുടുബാംഗങ്ങളുടെയും അവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെയും പേരിലാണ് ഭൂമി വാങ്ങിയതെന്നും സി.ബി.ഐ പറയുന്നു. കേസിൽ യാദവിനും ഭാര്യ റാബ്‌റി ദേവി, മകൾ മിസ ഭാരതി, സെൻട്രൽ റെയിൽവേ മുൻ ജനറൽ മാനേജർ സൗമ്യ രാഘവൻ, റെയിൽവേ മുൻ സി.പി.ഒ കമൽദീപ് മെയിൻറായ്, നിയമനം ലഭിച്ച ഏഴ് പേർ എന്നിവരടക്കം 14 പേർക്കെതിരെ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |