വിമാനം ലാൻഡ് ചെയ്യാൻ ആദ്യം അനുമതി ലഭിച്ചില്ല
ന്യൂഡൽഹി: ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇതിഹാസ വനിത മേരിം കോം ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹിയിൽ നിന്ന് പോയ സ്പൈസ് ജറ്റ് വിമാനത്തിന് ദുബായിൽ ലാൻഡ് ചെയ്യാൻ ആദ്യം അനുനമതി നൽകാതിരുന്നത് വിവാദനമായി. പേപ്പർ വർക്കുകൾക്ക് കാലതാമസം നേരിട്ടതിനാലായിരുന്നു വിമാനത്തിന് ലാൻഡ് ചെയ്യാൻ ആദ്യം അനുവാദം ലഭിക്കാതിരുന്നതെന്നാണ് ബോക്സിംഗ് അസോസിയേഷൻ പറയുന്നത്. തുടർന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി ഇടപെട്ട് പെട്ടെന്ന് തന്നെ ലാൻഡിംഗിനുള്ള തടസങ്ങൾ നീക്കുകയാണെന്നാണ് വിവരം.
കൊവിഡ് വ്യാപനം മൂലം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇയിലുൾപ്പെടെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മേരി കോമും അമിതം പംഗലുമുൾപ്പെടെയുള്ള താരങ്ങളെല്ലാം എയർ പോർട്ടിലെ പരിശോധനയ്ക്കും കൊവിഡ് ടെസ്റ്റിനും ശേഷം സുരക്ഷിതമായി ഹോട്ടൽ മുറിയിലെത്തിയെന്നും ഒരാശങ്കയും വേണ്ടെന്നും ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിനിധി അറിയിച്ചു. ഇന്നലെ വെളുപ്പിന് 6.15 ഓടെ പുറപ്പെട്ട ബയോബബിൾ ചട്ടങ്ങൾ പാലിച്ചിട്ടുള്ള സ്പൈസ് ജറ്റ് വിമാനത്തിന്റെ ലാൻഡിംഗ് വൈകിയതിന്റെ യഥാർത്ഥ കാരണമെന്താണെന്ന് ഇതുവരെ ലഭ്യമായിട്ടില്ല.
പൈലറ്രിനെതിരെ അന്വേഷണം
അതേസമയം വിമാനത്തിന്റെ ലാൻഡിംഗ് വൈകിയപ്പോൾ റാസൽ ഖൈമയിൽ ലാൻഡ് ചെയ്യാൻ പൈലറ്റ് ശ്രമിച്ചുവെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉന്നതനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. എന്നാൽ യു.എ.ഇയിൽ എല്ലായിടത്തും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കാണെന്ന അറിയിപ്പാണ് കിട്ടിത്. വിമാനത്തിൽഇന്ധനം കുറവാണെന്ന് പൈലറ്റ്് അറിയിക്കുകയും പിന്നീട് ദുബായിൽ ലാൻഡിംഗിന് അനുവാദം കിട്ടിയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സ്പൈസ് ജറ്റിലെ പൈലറ്റുമാർക്കെതിരെ അന്വേഷണം നടത്തുമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |