ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി ഗുസ്തിയിലെ ഉറച്ച മെഡൽ പ്രതീക്ഷയായ സുമിത് മാലിക് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. നിലവിൽ സസ്പെൻഷനിലായ സുമിതിന് ബി സാംപിൾ പരിശോധനയിലും പരാജയപ്പെട്ടാൽ വിലക്ക് നേരിടേണ്ടി വരും.
പത്താം തിയതിയാണ് ബി സാംപിൾ ടെസ്റ്റ്. ബൾഗേറിയയിൽ നടന്ന ഒളിമ്പിക് യോഗ്യതാ പോരാട്ടത്തിനിടെ നടന്ന ഉത്തേജക പരിശോധനയിലാണ് സുമിത് മാലിക് പരാജയപ്പെട്ടത്.
രണ്ടാം പരിശോധനാ ഫലം വന്ന ശേഷം ബാക്കി നടപടികളേക്ക് കടക്കുമെന്ന് റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി വിനോദ് തോമർ പറഞ്ഞു. ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിനിടെ ക്യാമ്പിൽ വച്ച് സുമിതിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
ഇത് ഭേദമാകാൻ ചില മരുന്നുകൾ കഴിച്ചിരുന്നതിനാലാവാം ഉത്തേജക പരിശോധനയിൽ പരാജയപ്പെടാൻ കാരണമെന്നും തോമർ അഭിപ്രായപ്പെട്ടു. സുമിത് മനപൂർവം നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |