ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമവും പുതിയ പോയിന്റ് ഘടനയും ഇന്റർർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒരു ടെസ്റ്രിൽ വിജയിച്ചാൽ പുതിയ ഘടന പ്രകാരം പന്ത്രണ്ട് പോയിന്റാണ് ലഭിക്കുക. ടൈ ആയാൽ ആറും സമനിലയായാൽ നാല് പോയിന്റും ലഭിക്കും. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാകും പോയിന്റ് പട്ടികയിലെ സ്ഥാനം. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് ഘടനയിൽ മാറ്റം വരുത്തിയത് വിമർശനത്തിന് വഴിവച്ചവെന്നും പോയിന്റ് ഘടന എളുപ്പത്തിലാക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നതായും ഐ.സി.സി ആക്ടിംഗ് സി.ഇ.ഒ ജെഫ് അല്ലാർഡൈസ് വ്യക്തമാക്കി.
പരമ്പര പോയിന്റ്
ണ്ട് ടെസ്റ്റുകളുള്ള പരമ്പരയ്ക്ക് 24 പോയിന്റ്, മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റ്, നാല് ടെസ്റ്റുകളുണ്ടെങ്കിൽ 48 പോയിന്റ്, അഞ്ചു ടെസ്റ്റുകളുണ്ടെങ്കിൽ 60 പോയിന്റ്.
ഉദ്ഘാടന മത്സരം
ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരതത്തോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യനഷിപ്പ് തുടങ്ങുന്നത്. ഈ പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ഒമ്പത് ടീമുകൾ ആറു പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്നു എവേ പരമ്പരയും. 2023 മാർച്ച് 31-നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരം. ഇന്ത്യയ്ക്ക് ഇങ്ങനെഹോം പരമ്പരയിൽ നേരിടുന്നത്: ശ്രീലങ്ക, ന്യൂസീലന്റ്, ഓസ്ട്രേലിയ.എവേ പരമ്പരയിൽ: ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |