ലബുഷ്ചാംഗെയ്ക്ക് സെഞ്ച്വറി
അഡ്ലെയ്ഡ് :ആഷസ് രണ്ടാം ടെസ്റ്റിലും ആസ്ട്രേലിയ പിടിമുറുക്കി. ഒന്നാം ഇന്നിംഗ്സ് 473/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ആസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് മത്സരത്തിനിടെ ശക്തമായുണ്ടായ മിന്നലിനെത്തുടർന്ന് രണ്ടാം ദിനം നേരത്തേ കളിനിറുത്തുമ്പോൾ 17/2 എന്ന നിലയിൽ പതറുകയാണ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 456 റൺസ് പിറകിലാണ് ഇംഗ്ലണ്ട്. ഓപ്പണർമാരായ ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തേ 221/1 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയക്കായി മാർനസ് ലബുഷ്ചാംഗെ (108) സെഞ്ച്വറി നേടി. 305 പന്ത് നേരിട്ട് 8 ഫോറുൾപ്പെട്ടതാണ് ലബുഷ്ചാംഗെയുടെ ഇന്നിംഗ്സ്. ക്യാപ്ടൻ സ്മിത്ത് (95) അലക്സ് കാരെ (51), സ്റ്റാർക്ക് ( 39),നെസർ (25 പന്തിൽ 34) എന്നിവരും തിളങ്ങി.സ്റ്റോക്സ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ്് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |