സാഗ്രെബ്: ക്രൊയേഷ്യയിലെ ടോപ് ഡിവിഷൻ ക്ലബ്ബായ എച്ച്.എൻ.കെ സിബെനിക്കിൽ കളിക്കുന്ന ഇന്ത്യൻ ഫുട്‌ബാൾ താരം സന്ദേശ് ജിംഗാൻ അവസരങ്ങൾ കുറഞ്ഞതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നു. ക്രൊയേഷ്യയിലേക്ക് എത്തിയതിന് പിന്നാലെ ജിംഗാന് പരിക്കേറ്റിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പലപ്പോഴും ആദ്യ ഇലവനിൽ സ്ഥാനം നേടാനായില്ല.
2021 ഓഗസ്റ്റ് 18 നാണ് ജിംഗാൻ ക്രൊയേഷ്യൻ ക്ലബ്ബുമായി കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം ആഗസ്റ്റ് വരെ കരാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുമെന്ന് ജിംഗാൻ എച്ച്.എൻ.കെ സിബെനിക്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്. എ.ടി.കെ മോഹൻ ബഗാനിലേക്കായിരിക്കും ജിംഗാന്‍ മടങ്ങുക. എ.ടി.കെയുമായി നാല് വർഷത്തെ കരാർ ബാക്കിയുള്ളപ്പോഴാണ് ജിംഗാൻ ക്രൊയേഷ്യയിലേക്ക് പോയത്.
ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഡിഫൻഡറായ ജിംഗാൻ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ താരം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |