സാൻ സാൽവദോർ: മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ ഫുട്ബാൾ മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേർന്ന് തല്ലിക്കൊന്നു. ഹോസെ അർണാൾഡോ അനയ എന്ന 63 കാരൻ റഫറിയാണ് കൊല്ലപ്പെട്ടത്.
തലസ്ഥാനമായ സാൻ സാൽവദോറിലെ മിറാമോണ്ട് ടൊലൂക്ക സ്‌റ്റേഡിയത്തിൽ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് റഫറിയെ ആരാധകരും കളിക്കാരും കയ്യേറ്റം ചെയ്തത്. ആന്തരിക അവയവങ്ങൾക്ക് സാരമായി പരിക്കേറ്റ അർണാൾഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
20 വർഷത്തിലധികം പരിചയസമ്പത്തുള്ള റഫറിയാണ് അർണാൾഡോ. രണ്ടാം മഞ്ഞക്കാർഡ് പുറത്തെടുത്ത് ചുവപ്പുകാർഡ് കാണിച്ച റഫറിയെ കളിക്കാർ കയ്യേറ്റം ചെയ്തു. ഇതുകണ്ട ആരാധകരും ഗ്രൗണ്ടിലെത്തി റഫറിയെ തല്ലുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |