ജക്കാർത്ത: മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്.പ്രണോയ് ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. 29 കാരനായ പ്രണോയ് പ്രീ ക്വാർട്ടറിൽ ഹോങ്കോംഗിന്റെ എൻജി കാ ലോംഗ് അൻഗസിനെ കീഴടക്കിയാണ് അവസാന എട്ടിൽ ഇടം പിടിച്ചത്.
21-11, 21-18. എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയിയുടെ വിജയം. ലോകറാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള കാ ലോംഗിനെ തോൽപ്പിക്കാൻ 41 മിനിട്ട് മാത്രമാണ് പ്രണോയ്ക്ക് വേണ്ടിവന്നത്. ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാൻസിന്റെ ബ്രൈസ് ലെവെർഡെസോ ആയിരിക്കും ക്വാർട്ടർ ഫൈനലിൽ പ്രണോയിയുടെ എതിരാളി. രണ്ടാം റൗണ്ടിൽ സഹ ഇന്ത്യൻ താരം ലക്ഷ്യസെന്നിനെ തോൽപ്പിച്ചാണ് പ്രണോയ് പ്രീക്വാർട്ടറിലെത്തിയിരുന്നത്.
അതേസമയം മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ സമീർ വർമ തോറ്റ് പുറത്തായി. മലേഷ്യയുടെ ലീ സീ ജിയയാണ് സമീറിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. സ്‌കോർ: 10-21, 13-21
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |