സിൽഹത്ത് : ബംഗ്ളാദേശിൽ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യ ഇന്ന് തായ്‌ലാൻഡിനെ നേരിടും. പ്രാഥമിക ലീഗിലെ ആറുമത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. ലീഗിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് ദാരുണമായി പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് തായ്‌ലാൻഡിന് സെമിയിൽ ഇടം ലഭിച്ചത്.
കഴിഞ്ഞ ദിവസം തായ്‌ലൻഡിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്. ആദ്യം ബാറ്റുചെയ്ത തായ്‌ലാൻഡിനെ 15.1ഓവറിൽ വെറും 37 റൺസിന് ആൾഒൗട്ടാക്കിയ ഇന്ത്യ 84 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തേ ലീഗിൽ പാകിസ്ഥാൻ,യു.എ.ഇ,മലേഷ്യ എന്നീ ടീമുകളെ തായ്‌ലാൻഡ് അട്ടിമറിച്ചിരുന്നു.
ക്യാപ്ടൻ ഹർമൻപ്രീത് കൗർ,സ്മൃതി മന്ഥാന,രാജേശ്വരി ഗെയ്ക്ക്‌വാദ്,സ്നേഹ് റാണ,ഷെഫാലി വെർമ്മ,ജെമീമ റോഡ്രിഗസ്,ദീപ്തി ശർമ്മ,മേഘ്ന തുടങ്ങിയ താരങ്ങളുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ടി.വി ലൈവ് : രാവിലെ 8.30 മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |