ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, ഇറാൻ,യു.എസ്.എ, വേയ്ൽസ്
ഇംഗ്ളണ്ട് ഒഴികെ വമ്പന്മാരില്ലാത്ത ഗ്രൂപ്പാണ് ബി. ആർക്കുവേണമെങ്കിലും പ്രീ ക്വാർട്ടറിലേക്ക് കടക്കാനുള്ള സാദ്ധ്യതകൾ തുറന്നിട്ടിട്ടുണ്ട്. കഴിഞ്ഞ യൂറോകപ്പിൽ ഫൈനൽ വരെയെത്തിയ ആർജവവുമായി ഇംഗ്ളണ്ട് അണിനിരക്കുമ്പോൾ ഇറാന് കാലാവസ്ഥയും ഖത്തറുമായുള്ള സാമീപ്യവുമാണ് പ്ളസ് പോയിന്റുകൾ. അമേരിക്കയും വേയ്ൽസും ശുഭപ്രതീക്ഷകളോടെയാണ് ഇറങ്ങുക.
2018 ലോകകപ്പിലെ നാലാം സ്ഥാനക്കാരും യൂറോകപ്പ് റണ്ണറപ്പുമായ ഇംഗ്ലണ്ട് ശക്തമായ നിരയെയാണ് അണിനിരത്തിയിരിക്കുന്നത്. മുന്നേറ്റനിരയിൽ നായകൻ ഹാരി കേനിനൊപ്പം ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ, മാർക്കസ് റാഷ്‌ഫോർഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെർലിംഗ്, കാല്ലം വിൽസൺ എന്നിവരുണ്ട്..
യുവതാരം ജൂഡ് ബെല്ലിംഗ്ഹാം, കോണോർ കാല്ലഗർ, ജോർദാൻ ഹെൻഡേഴ്‌സൺ, മേസൺ മൗണ്ട്, കാൽവിൻ ഫിലിപ്‌സ്, ഡെക്ലാൻ റൈസ് എന്നിവർ അണിനിരക്കുന്ന ഇംഗ്ലണ്ടിന്റെ മധ്യനിര സുശക്തമാണ്.
പ്രതിരോധത്തിൽ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, കോണോർ കോഡി, എറിക് ഡയർ, ഹാരി മഗ്വയർ, ലൂക്ക് ഷോ, ജോൺ സ്‌റ്റോൺസ്, കീറൺ ട്രിപ്പിയർ, കൈൽ വാക്കർ, ബെൻ വൈറ്റ് എന്നിവരാണുള്ളത്. ജോർദാൻ പിക്ക്‌ഫോർഡ് തന്നെയാണ് ഒന്നാം നമ്പർ ഗോളി .
പരിക്കേറ്റ ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെയും ഉൾപ്പെടുത്തിയാണ് യു.എസ്.എ ലോകകപ്പിനെത്തുന്നത്. തുടയ്ക്കു പരുക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ വെസ്റ്റൻ മക്കെനി, ഗോൾകീപ്പർ മാറ്റ് ടർണർ, ലിലി ഫോർവേഡ് ടിം വിയ, ഇന്റർ മയാമി ഡിഫൻഡർ ഡി ആന്ദ്രെ യെഡ്‌ലിൻ എന്നിവരും ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |